Monday, September 13, 2010

ശക്തനില്‍ ഡോള്‍ഫിന്റെ ഇറച്ചിവില്‍പ്പന; ഒരാള്‍ അറസ്റ്റില്‍


Mathrubhumi Posted on: 13 Sep 2010



തൃശ്ശൂര്‍: ശക്തന്‍ മത്സ്യമാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയ ഡോള്‍ഫിന്റെ ഇറച്ചി വനംവകുപ്പ് ഫൈ്‌ളയിങ് സ്‌ക്വാഡ് പിടിച്ചു. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ഡോള്‍ഫിനെ പിടിക്കുന്നതും കൊല്ലുന്നതും കുറ്റകരമാണ്. അന്യം നിന്നുപോകുന്ന ജീവകളുടെ വിഭാഗത്തില്‍പ്പെട്ടതാണ് ഡോള്‍ഫിനും. ഇറച്ചി നുറുക്കിക്കൊണ്ടിരുന്ന ഷംസുദ്ദീന്‍ എന്നയാളെ വനപാലകര്‍ പിടികൂടി.

ശക്തന്‍ മത്സ്യമാര്‍ക്കറ്റില്‍ സ്റ്റാള്‍ നമ്പര്‍ 58ല്‍ കെ.ആര്‍.തോമസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാള്‍ സൈമണ്‍ എന്നയാളാണ് നടത്തുന്നത്. ഇയാള്‍ ഒളിവിലാണ്. കടല്‍പ്പന്നിയുടെ ഇറച്ചി എന്നപേരിലാണ് ഇവിടെ ഡോള്‍ഫിന്റെ ഇറച്ചി കുറച്ചുകാലമായി വിറ്റുവന്നിരുന്നത്. എന്നാല്‍ സ്ഥിരം വാങ്ങുന്നവര്‍ക്ക് ഇത്‌ഡോള്‍ഫിന്‍േറത് ആണെന്ന് അറിയാമായിരുന്നു. കിലോഗ്രാമിന് 200രൂപവരെയാണ് വില ഈടാക്കിയിരുന്നത്.

രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് വനപാലകര്‍ കടസ്ഥിരമായി നിരീക്ഷിച്ചുവരികയായിരുന്നു. നുറുക്കിയതെങ്കിലും നീണ്ട ചുണ്ടും മറ്റും ഡോള്‍ഫിന്റെതാണ് ഇറച്ചിയെന്ന് തിരിച്ചറിയാന്‍ ഇടയാക്കി. എവിടെ നിന്നാണ് ഇറച്ചി കൊണ്ടുവരുന്നതെന്ന് വനം വകുപ്പ് അന്വേഷണം തുടങ്ങി. ഫൈ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ സി.എസ്. പ്രഭുദാസന്‍, ഗാര്‍ഡുമാരായ എം.സി.ഉണ്ണികൃഷ്ണന്‍, എം.വി.ജോഷി, പി.ടി.ഇഗ്‌നേഷ്യസ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

No comments:

Post a Comment