Thursday, June 17, 2010

ഗണേശമംഗലം ബീച്ചില്‍ വീണ്ടും ഭീതി പൂച്ചയല്ല, പുലിതന്നെയെന്ന് നാട്ടുകാര്‍

Mathrubhumi: Posted on: 17 Jun 2010

വാടാനപ്പള്ളി: ഗണേശമംഗലം ബീച്ചില്‍ വീണ്ടും പുലിപ്പേടി. പുലി ആക്രമിക്കാന്‍ ചാടിവന്നെന്നും നിലവിളിച്ചപ്പോള്‍ തിരിച്ചോടിയെന്നുമുള്ള മൂന്നു സ്ത്രീകളുടെ വെളിപ്പെടുത്തലോടെ ഗണേശമംഗലം ബീച്ച് ദേശം വീണ്ടും പുലിപ്പേടിയിലായി.
ബീച്ചില്‍ കണ്ടത് പുലിയല്ല കാട്ടുപൂച്ചയാണെന്ന വനംവകുപ്പുദ്യോഗസ്ഥരുടെ നിഗമനത്തില്‍ ആശ്വാസം കൊണ്ട നാട്ടുകാരിലേക്ക് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് 'പുലി' വീണ്ടുമെത്തിയത്.

ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് വടക്കന്‍ അരവിന്ദാക്ഷന്റെ ഭാര്യ ചന്ദ്രികയും പുതിയ വീട്ടില്‍ നൗഷാദിന്റെ ഭാര്യ താഹിറയും കോനാടത്ത ്‌രാജന്റെ മകള്‍ ചിഞ്ചുവും പുലിയെ കണ്ട് പേടിച്ചത്. നടന്നുവരുമ്പോള്‍, കാട്ടില്‍ നിന്ന് പുലി തങ്ങള്‍ക്കുനേരെ കുതിച്ചുവന്നതായി മൂന്നുപേരും പറഞ്ഞു. പേടിച്ച് നിലവിളിച്ചപ്പോള്‍ പുലി കാട്ടിലേക്ക് പാഞ്ഞുവത്രേ. അതിനുമുമ്പ് പണിക്കെട്ടി ദാസനും പുലിയെ കണ്ടതായി പറയുന്നു.

സ്ത്രീകളുടെ വെളിപ്പെടുത്തലോടെ ഗണേശമംഗലം ബീച്ചുകാര്‍ ജാഗരൂകരായി. സ്ഥലത്തവര്‍ കുതിച്ചെത്തി. നൂറ്റമ്പതോളംപേര്‍ കാട് അരിച്ചുപെറുക്കി. പൊടുന്നനെ പുലിക്കുട്ടിയെന്ന് തോന്നിപ്പിക്കുന്ന ചാരനിറത്തിലൊരു ജീവി ചാട്ടുളിപോലെ കിഴക്കോട്ട് കുതിച്ചുപോയി. ഇതോടെ തിരച്ചില്‍ കിഴക്കുനിന്നാക്കി. വീണ്ടും ജീവിയുടെ പാച്ചില്‍.

തിരച്ചില്‍ തുടരവെ കാട്ടില്‍ ഒരു നായുടെ ജഡം കണ്ടു. ഒരു കീരിയുടേയും. പണിക്കെട്ടി ദാസന്റെ വീട്ടില്‍ നിന്നും മൂന്നു ദിവസം മുമ്പ് കാണാതായ നായയാണ് ചത്തുകിടന്നിരുന്നത്. ഇതിനിടയിലാണ് ചക്കാമഠത്തില്‍ ചന്ദ്രന്റെ ഭാര്യ യുമന പുലി കിഴക്കോട്ട് പായുന്നതു കണ്ടത്. പിന്നെ അവിടെയായി തിരച്ചില്‍. പക്ഷെ, പുലി പുറത്തുവന്നില്ല. പുലിവേട്ട കാണാന്‍ നൂറുകണക്കിനു പേരാണെത്തിയത്.

ഒരുഗ്രാമം അക്ഷരാര്‍ഥത്തിലിപ്പോള്‍ പുലിപ്പേടിയിലാണ്. പറമ്പില്‍ നിന്നുള്ള ചെറിയൊരനക്കം, ഒരു മുരള്‍ച്ച, ഏതെങ്കിലും ജീവി ഓടുന്ന ശബ്ദം - ഗണേശമംഗലം ബീച്ചുകാര്‍ ശ്വാസമടക്കിപ്പിടിച്ചു കഴിയുകയാണ്.
------------------------------

Malayala Manorama
ÕÞ¿ÞÈMUß: Ìà‚í çÎ~ÜÏßW ÎâKá ÆßÕØ¢ µÝßEßGᢠÉáÜßÍàÄß ²ÝßE߈. çËÞùØíxí ¥ÇßµãÄV µâ¿í ØíÅÞÉßAÞX dÖ΢ Äá¿Bß. ÉáÜßÍàÄß ÈßÜÈßWAáK ·çÃÖ΢·Ü¢ Ìà‚í æÎÞÏíÄàXÉUß ÉøßØøB{ßW §KæÜ èÕµßGí Áß®Ëí² ®¢.®W. çÄÞÎØá¢ Ø¢¸ÕᢠØwVÖÈ¢ È¿Jß. ÉáÜßæÏ Éß¿ßAÞX µâ¿í ØíÅÞÉßAÞæÎKá ÈÞGáµÞVAí ©ùMí ÈWµß. ÈÞGáµÞøßW ÍàÄßÏáIÞAßÏ ¼Lá ÉGßMáÜßÏÞµÞÈÞÃá ØÞÇcÄæÏKá Áß®Ëí² ¥ÍßdÉÞÏæMGá. ÉáÜßæÏ µI É¿ßEÞùÞµÞÏßW ØáèÌùßæa ÕàGáɸߨøBZ Áß®Ëí² ØwVÖß‚á.

§KæÜ ©‚çÏÞæ¿ ¥ÏWÕÞØßÏÞÏ ÉÃßæAGß ÆÞØX ÕàIᢠÉáÜßæÏ µIÄÞÏß ÉùÏáKá. §{¢ ÎEÈßùJßW µùáJ Õøµ{áIí. ÕÞÜx¢ æÕ{áJ ÈßùJßÜÞÃá Üfâ. ¯µçÆÖ¢ ÈÞÏÏáæ¿ ÕÜßMÕáÎáIí. ÉáÜß ³¿ßøfæM¿ÞÈáU dÖÎJßW ØÎàÉæJ ÕÝßÏßÜâæ¿ çÉÞÏßøáK ØídÄàµ{ᢠÉáÜßæÏ µIá. Ø¢ÍÕÎùßEá ÈÞGáµÞV Ŀ߂áµâ¿ß. æÉÞLAÞGßW ²{ß‚ ÉáÜß Äßø‚ßW È¿JáKÄßÈß¿ÏßW ºÞ¿ßçÏÞ¿ß. æÄøáÕJí ¥ÌáÕßæa ÕàGáÉùOßÜâæ¿ÏÞÃí ³¿ßÏÄí. ¥ÌáÕßæa ÕàGáµÞV, æÄÞG¿áJ Éà¿ßµÏßW ÈßKßøáK µÞGáBW ºdwæa ÍÞøc ÜÄ, ØÎàÉÕÞØß È{ßÈß ®KßÕøá¢ µIá.

µßÝçA ÍÞ·çJAí ³¿ßÏ ÉáÜß ºAÞÎÀJßW ºdwæa Õà¿ßÈá ØÎàÉJí ®JßÏçMÞZ ÕàGáµÞøá¢ µIá.ÉßKà¿á ÈÞGáµÞV µâGÎÞÏß ÕKá Äßø‚ßW È¿JßæÏCßÜᢠµæIJÞÈÞÏ߈. èÕµßGᢠÄßø‚ßW È¿JáKáIí. ØÎàÉæJ ÕàGßWÈßKá µÞÃÞÄÞÏ Õ{VJáÈÞÏæÏ §KæÜ µáxßAÞGßW ºJ ÈßÜÏßW µæIJßÏßøáKá. ØÎàÉJí ÎøMGßµæ{ Ífß‚ ¥ÕÖß×í¿B{ᢠµIÄÞÏß ÈÞGáµÞV ÉùEá.

തൃശ്ശൂര്‍ വാടാനപ്പള്ളി: പട്ടിപ്പുലിയെ കുടുക്കാന്‍ കൂടെത്തിച്ചു.

Mathrubhumi: Posted on: 17 Jun 2010

വാടാനപ്പള്ളി: പട്ടിപ്പുലിയെ കുടുക്കാന്‍ കൂടെത്തിച്ചു.
ഗണേശമംഗലം ബീച്ചില്‍ പടിഞ്ഞാറേ അകായില്‍ സുബൈറിന്റെ വീടിനോട് ചേര്‍ന്ന കാട്ടില്‍ കണ്ടത് പട്ടിപ്പുലിയാണെന്ന് ഏകദേശം ഉറപ്പായതോടെയാണ് വനംവകുപ്പധികൃതര്‍ കൂട് കൊണ്ടുവന്നത്.

ഡി.എഫ്.ഒ. അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വാടാനപ്പള്ളി പോലീസും സ്ഥലത്തുണ്ട്. പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ട കാട്ടിലാണ് കൂട് സ്ഥാപിക്കുക.

ഇരിങ്ങാലക്കുട: ആന തളര്‍ന്നുവീണു

Mathrubhumi Posted on: 17 Jun 2010

ഇരിങ്ങാലക്കുട: സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തളച്ച ആന തളര്‍ന്നുവീണു. മൂര്‍ക്കനാട് ശിവക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് വില്ലടം ശശീന്ദ്രന്‍ എന്ന ആന തളര്‍ന്നുവീണത്. മൂര്‍ക്കനാട് സ്വദേശി പ്രതീഷ് പാട്ടത്തിനെടുത്ത ആനയാണ് ശശീന്ദ്രന്‍. ക്രെയിനുപയോഗിച്ച് ആനയെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ആനയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞ നിലയിലാണ്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

Monday, June 7, 2010

Wild elephant kills another tribe in Attappadi

മംഗലാംകുന്ന് രാമചന്ദ്രന്‍ ചരിഞ്ഞു

Mathrubhumi news Posted on: 07 Jun 2010


Another Crime
ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് ആനത്തറവാട്ടിലെ ഗജവീരന്‍ രാമചന്ദ്രന്‍ ചരിഞ്ഞു. എരണ്ടക്കെട്ടിനെത്തുടര്‍ന്നാണ് ഞായറാഴ്ചരാവിലെ വേട്ടേക്കരയില്‍ രാമചന്ദ്രന്‍ ചെരിഞ്ഞത്.

ശനിയാഴ്ച രാത്രിയോടെയാണ് അസുഖം കണ്ടത്. എരണ്ടക്കെട്ട് ബാധിച്ച് പെട്ടെന്നുള്ള മരണം അപൂര്‍വമാണെന്ന് സ്ഥലത്തെത്തിയ ഡോ.രാജീവ് പറഞ്ഞു.

ഒന്നരവര്‍ഷം മുമ്പ് വല്ലപ്പുഴയില്‍നിന്നാണ് രാമചന്ദ്രനെ വാങ്ങിയത്. പൊതുവെ ശാന്തനായിരുന്നു രാമചന്ദ്രനെന്ന് ഉടമസ്ഥരായ എം.എ.പരമേശ്വരനും ഹരിദാസും പറഞ്ഞു. രാമചന്ദ്രന് 45 വയസ്സായിരുന്നു. ഉണ്ണിയാണ് ഒന്നാംപാപ്പാന്‍.വനം, പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി.
http://www.mathrubhumi.com/thrissur/news/348454/

Sunday, June 6, 2010

മലക്കപ്പാറയില്‍ വീണ്ടും പുലി കെണിയില്‍

Mathrubhumi news Posted on: 07 Jun 2010

മലക്കപ്പാറ(അതിരപ്പിള്ളി):സംസ്ഥാന അതിര്‍ത്തിപ്രദേശമായ മലക്കപ്പാറയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമതും പുലി കെണിയില്‍പ്പെട്ടു. നടുപെരട്ട് ഭാഗത്ത് വെച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. ആറുവയസ്സുള്ള ആണ്‍ പുലിയാണിത്.

ടാറ്റാതേയിലതോട്ടത്തിലെ ഫീല്‍ഡ് ഓഫീസര്‍ ജോസ്‌വ ഞായറാഴ്ച രാത്രി അതുവഴിവന്നപ്പോഴാണ് കൂട്ടില്‍ പുലിയെ കണ്ടത്. ഉടന്‍ നാട്ടുകാരെയും വനംവകുപ്പ് അധികൃതരെയും അറിയിച്ചു. മലക്കപ്പാറ പോലീസുംകൊല്ലത്തിരുമേട് റേഞ്ച് ഓഫീസര്‍ പി.കെ.പ്രദീപ്കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.പി.ഉദയന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘവും സ്ഥലത്തെത്തി. ഈ ഭാഗത്ത് മൂന്നു പുലികളുടെ കാല്‍പ്പാടുകള്‍ മുമ്പ് തന്നെ കണ്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുവയസ്സുള്ള പെണ്‍പുലി ഇവിടെ കെണിയില്‍പ്പെട്ടിരുന്നു. അതിനെ തല്ക്കാലത്തേയ്ക്ക് തൃശ്ശൂര്‍ മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ്.
http://www.mathrubhumi.com/online/malayalam/news/story/347728/2010-06-07/kerala

കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസിയുവാവ് മരിച്ചു

Mathrubhumi news Posted on: 07 Jun 2010

അഗളി: മുക്കാലിക്കടുത്ത് ചിണ്ടക്കിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസിയുവാവ് മരിച്ചു. കക്കുപ്പടി ഊരിലെ അയ്യപ്പന്റെ മകന്‍ രങ്കന്‍ (34) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. ചിണ്ടക്കിയിലെ ഭാര്യവീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന രങ്കന്‍ താന്നിച്ചോടിനുസമീപം കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നെഞ്ചിലും മുഖത്തുമെല്ലാം ചവിട്ടേറ്റ പാടുകളുണ്ട്. ഞായറാഴ്ച രാവിലെ ഇതുവഴിവന്ന നാട്ടുകാരാണ് വഴിയരികില്‍ മരിച്ചുകിടന്നിരുന്ന രങ്കനെ കണ്ടത്. ഭാര്യ: ചന്ദ്രിക. മക്കള്‍: രഞ്ജിത, രഞ്ജിനി, രജിത.

എ.എസ്.പി. രാജ്പാല്‍ മീണ, സി.ഐ. എ.എ.റോക്കി, ഡി.എഫ്.ഒ. ജെയിംസ് മാത്യു, ഭവാനി റെയ്ഞ്ച് ഓഫീസര്‍ ജോണ്‍മാത്യു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
http://www.mathrubhumi.com/online/malayalam/news/story/347562/2010-06-07/kerala